Sunday, November 8, 2009

വിശക്കുന്നവന് അന്നം കൊടുക്കുക


ഇന്നെലെ തിരുവാതിര നക്ഷത്രം, അച്ചന്‍ തേവരുടെ ജന്മ നക്ഷത്രം. എല്ലാ തിരുവാതിരക്കും അച്ചന്‍ തേവര്‍ അമ്പലത്തില്‍ അന്നദാനം നടത്തി വരുന്നു. ഈ വിവരം ഞാന്‍ പലതവണ എന്റെ ബ്ളോഗില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും എന്റെ തേവര്‍ എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നു.

“അന്ന ദാനം മഹാ‍ദാനം”
വിശക്കുന്നവന് അന്നം കൊടുക്കുക. ഇതില്‍ കവിഞ്ഞൊരു പുണ്യവും ഇല്ല. 2500 രൂപ അമ്പലത്തില്‍ കെട്ടിയാല്‍ ഏതാണ്ട് നൂറ് പേറ്ക്ക് അന്നം വിളമ്പാം. ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, അച്ചാര്‍, പപ്പടം, പായസം. ഇതാണ്‍ പതിവ്.

പിന്നെ ഈ ദഹണ്ഡപ്പണി അച്ചന്‍ തേവരുടെ ഭക്തര്‍ തന്നെ ചെയ്യുന്നു പ്രതിഫലമില്ലാതെ. ഞാന്‍ കാലത്ത് 8 മണിക്ക് തന്നെ അവിടെ ഹാജര്‍ ഉണ്ടാകും. ശോഭ ടീച്ചറ്, ജയ, സുകുമാരേട്ടന്‍ എന്നിവരാണ്‍ പ്രധാന കുശിനിക്കാര്‍. ഇന്നെലെ അരി കഴുകി ഞാന്‍ അടുപ്പത്തിട്ടു, മോഹന്‍ ദാസ് നാളികേരം പൊതിച്ചു, ചിരകിത്തന്നു. ശോഭടീച്ചറും ജയയും, കൃഷ്ണനും കൂടി കഷണങ്ങള്‍ ഒക്കെ അരിഞ്ഞു. പിന്നീട് ജയയും ശോഭ ടീച്ചറും കൂടി സാമ്പാര്‍ മുതലായവ വെച്ചു. 11 മണിയോടെ എല്ലാം റെഡി. തേവര്‍ക്ക് നേദ്യച്ചതിന് ശേഷം 12 മണിയോട് കൂടി ഊട്ട് തുടങ്ങി.

ഞാന്‍ എന്റെ ഓഫീസിലെ പ്രബല, ഉഷ, രഞ്ചു, കുട്ടന്‍ മേനോന്‍ എന്നിവരെ ക്ഷണിച്ചുവെങ്കിലും ഉഷയും കുട്ടന്‍ മേനോന്‍ എന്ന അക്മെന്‍ തോമസും വന്നില്ല. പ്രബലയുടെ വീട് വെള്ളാനിക്കരക്കടുത്തുള്ള ചിറക്കേക്കോട് ആണ്. ഉഷ മനക്കൊടിയില്‍ നിന്ന്, രഞ്ചു ഈസ് ഫ്രം ചേലക്കോട്ടുകര. കുട്ടന്‍ മേനോന്‍ പാവര്‍ട്ടിക്കാരനാന്‍. ഇവരെ കൂടാതെ ജസ്റ്റിനും ഉണ്ട്. പക്ഷെ ജസ്റ്റിന്‍ പന്ത്രണ്ടേമുക്കാലിന്‍ ഈവനിങ്ങ് പേപ്പറിന്റെ ഡാറ്റാപ്രോസസ്സിങ്ങ് ഉള്ളതിനാല്‍ അയാള്‍ വന്നില്ല.

ഞാന്‍ പ്രബലയേയും കൂട്ടി അമ്പലത്തിലെത്തുമ്പോള്‍ ആദ്യത്തെ പന്തി ഇരുന്നിരുന്നു. ഞാന്‍ അവിടെ വിളമ്പാനും മറ്റും സഹായിച്ചു. പിന്നെ കുറച്ച് ഫോട്ടോ എടുത്തു. ഞങ്ങള്‍ക്ക് ഓഫീസിലേക്ക് പെട്ടെന്ന് മടങ്ങേണ്ടതിനാല്‍ മൂന്ന് സീറ്റ് അടുത്ത പന്തിക്ക് റസര്‍വ്വ് ചെയ്തു. ഒരു ട്രിപ്പില്‍ 32 പേറ്ക്കിരിക്കാം.

ഞാന്‍ ഈ ക്ഷേത്രത്തിലെ പ്രസിഡണ്ട് ആയതിന്നാല്‍ എനിക്കവര്‍ ചില വിട്ടുവീഴ്ചകളെല്ലാം ചെയ്തിരുന്നു. ഓഫീസില്‍ അഥവാ അധികം പണിയില്ലെങ്കില്‍ ഞാനായിരിക്കും ഏറ്റവും അവസാനം ഇരിക്കുക. അങ്ങിനെ ഞാനും പ്രബലയും രഞ്ചിയും ഉണ്ണാന്‍ ഇരുന്നു രണ്ടാം പന്തിയില്‍. തേവര്‍ ഭക്തമഹിളാ സമാജത്തിലെ ബീന ചേച്ചി, സരസ്വതി ചേച്ചി, പ്രേമ ചേച്ചി എന്നിവര്‍ സജീവമായി രംഗത്തെത്തി വിളമ്പാനും മറ്റും സഹായിച്ചു. രണ്ടാമത്തെ പന്തി കഴിയുമ്പോളെക്കും മീര ചേച്ചി എത്തി. മീര ചേച്ചിയുടെ ഹസ് അമ്പലത്തില്‍ വരാറില്ല സാധാരണ. അതിനാല്‍ അദ്ദേഹത്തെ വിട്ടില്‍ ഊട്ടിയിട്ട് വേണമല്ലോ മീര ചേച്ചിക്ക് വരാന്‍. അതിനാലാണവര്‍ വൈകിയത്.

വൈകിട്ടെത്തെ ദീപാരാധനക്ക് മുന്‍പ് ഈ മഹിളാ വിഭാഗത്തിലെ ബീന, സരസ്വതി, പ്രേമ, മീര എന്നിവര്‍ എത്തിയിരിക്കും. മഹിളാവിഭാഗത്തിന്റെ കേന്ദ്രബിന്ദു പത്മജ ടീച്ചറാണ്. പക്ഷെ ടീച്ചര്‍ കുറച്ച് നാളായി മകള്‍ ചാന്ദ്നിയുടെ കൂടെ പാലക്കാട്ടാണ്‍ താമസം. മാസത്തില്‍ രണ്ട് തവണയെങ്കിലും തേവരെ കാണാന്‍ വരാറുണ്ട്. പിന്നെ വിശേഷങ്ങള്‍ക്കും.

മേല് പറഞ്ഞ മഹിളകളുടെ കൂട്ടത്തില്‍ ചിലപ്പോല്‍ മിനിയും വരാറുണ്ട്, പിന്നെ പ്രമീള ചേച്ചിയും. ഞാന്‍ രണ്ട വര്‍ഷം മുന്‍പ് പത്മജ ടീച്ചര്‍, മിനി, മീര, മിനി, ബീന എന്നിവരെ ചേര്‍ത്ത് ഒരു വിഡിയോ ആല്‍ബം “ശ്രീലളിതാ സഹസ്രനാമ സ്തോത്രം” നിര്‍മ്മിക്കുകയുണ്ടായി.

[തുടരും]

2 comments:

  1. ഈയിടെയായി ഇന്റര്‍നെറ്റ്‌ പണിമുടക്കുന്നത് കാരണം ബ്ലോഗ്‌ വായിക്കാന്‍ സാധിക്കുന്നില്ല, എന്തായാലും കിട്ടിയനേരം കൊണ്ട് ഇത് വായിക്കാന്‍ കഴിഞ്ഞു, ബാകി ഭാഗം എത്രയും വേഗം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു

    ReplyDelete

ഇവിടെ എന്തെങ്കിലും എഴുതിക്കോളൂ.......